cheemeni temple kerala

ചീമേനി വിഷ്ണുമൂർത്തി

കാലത്തിന്റെ കുത്തൊഴുക്കിലും ഉത്തര കേരളീയൻ നെഞ്ചോടു ചേർത്തുപിടിക്കുന്ന തെയ്യം.
തലമുറകളിലൂടെ പകർന്നുകിട്ടിയ നാട്ടുകഥകളിലൂടെ ഇതൾ വിടരുന്ന നാട്ടുപെരുമകൾ.
മനുഷ്യപ്രവർത്തിയാൽ സർവ്വതും നശിച്ചിട്ടും ചീമേനിനാഥനും പരിസ്ഥിതിയും ഇന്നും ഹരിതാഭമായി നിൽക്കുന്നു.

kaliyattam nale mudhal

ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ടത്തിനു നാളെ തുടക്കം

ഉത്തര കേരളത്തിലെ പ്രധാന ക്ഷേത്രമായ ചീമേനി വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ 12 ദിവസത്തെ കളിയാട്ടത്തിനു നാളെ തുടക്കം. ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘടാകർ അറിയിച്ചു.

cheemeni mundya kshethram

പരിസ്ഥിതി സൗഹൃദo

waste recycling plant installations cheemeni mundyaപരിസ്ഥിതി സൗഹൃദമുറപ്പിച്ച് മാലിന്യ സംസ്‌കരണത്തിന് മാതൃകയായി ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്രം. ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കി മാറ്റുന്നതിനായി ചീമേനി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ കൂറ്റന്‍ മാലിന്യ പ്ലാന്റാണ് നിര്‍മിച്ചത്. പ്ലാന്റ് കളക്ടര്‍ കെ.ജീവന്‍ബാബു ഉദ്ഘാടനം ചെയ്തു
Camera: Chandru Vellarikund

ഐശ്വര്യപ്പെരുമയുമായി പത്താമുദയം

ഐശ്വര്യപ്പെരുമയുമായി പത്താമുദയം ============================= ഡോ ആര്‍ സി കരിപ്പത്ത് വടക്കന്‍ കേരളത്തിന്റെ ആയിരത്താണ്ട്‌ പഴക്കമുള്ള അനുഷ്‌ഠാന ദിനാചാരമാണ്‌ പത്താമുദയം. ഈശ്വരാരാധനയുടേയും കാര്‍ഷിക സംസ്‌കൃതിയുടേയും അര്‍ത്ഥനിര്‍ഭരമായ അനേകം ദര്‍ശനങ്ങള്‍ തുലാമാസത്തിലെ പത്താമുദയത്തിന്റെ ചടങ്ങുകളില്‍ കാണാം. കാരാകര്‍ക്കിടത്തില്‍ ഉപ്പുചിരട്ട പോലും കമിഴ്‌ത്തിവച്ച്‌ വറുതി ചുട്ടുതിന്ന പ്രാചീനന്‌ തെല്ലൊരാശ്വാസം ചൊരിഞ്ഞ്‌ കടന്നുവന്ന ചിങ്ങത്തിനു പിറകെ ഭാവികാലശുഭസൂചനയുമായി ഉദിച്ചുയരുകയാണ്‌ തുലാപ്പത്ത്‌. അന്ന്‌ സൂര്യോദയത്തിനു മുമ്പേ കുളിച്ച്‌ കുറിയഞ്ചും വരച്ച്‌ തറവാട്ട്‌ കാരണവരും തറവാട്ടമ്മയും മുറ്റത്ത്‌ നിലവിളക്കും നിറനാഴിയുമായി കാത്തുനില്‍ക്കും. ചരാചര ജീവകാരനായ പകല്‍വാഴുന്ന…